Numbers 11:20
അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്കു ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കയും: ഞങ്ങൾ മിസ്രയീമിൽനിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.
Numbers 11:20 in Other Translations
King James Version (KJV)
But even a whole month, until it come out at your nostrils, and it be loathsome unto you: because that ye have despised the LORD which is among you, and have wept before him, saying, Why came we forth out of Egypt?
American Standard Version (ASV)
but a whole month, until it come out at your nostrils, and it be loathsome unto you; because that ye have rejected Jehovah who is among you, and have wept before him, saying, Why came we forth out of Egypt?
Bible in Basic English (BBE)
But every day for a month, till you are tired of it, turning from it in disgust: because you have gone against the Lord who is with you, and have been weeping before him saying, Why did we come out of Egypt?
Darby English Bible (DBY)
[but] for a whole month, until it come out at your nostrils, and it become loathsome unto you; because that ye have despised Jehovah who is among you, and have wept before him, saying, Why came we forth out of Egypt?
Webster's Bible (WBT)
But even a whole month, until it shall come out at your nostrils, and it be lothsome to you; because ye have despised the LORD who is among you, and have wept before him, saying, Why came we forth out of Egypt?
World English Bible (WEB)
but a whole month, until it come out at your nostrils, and it be loathsome to you; because that you have rejected Yahweh who is among you, and have wept before him, saying, Why came we forth out of Egypt?
Young's Literal Translation (YLT)
unto a month of days, till that it come out from your nostrils, and it hath become to you an abomination; because that ye have loathed Jehovah, who `is' in your midst, and weep before Him, saying, Why is this? -- we have come out of Egypt!'
| But even | עַ֣ד׀ | ʿad | ad |
| a whole | חֹ֣דֶשׁ | ḥōdeš | HOH-desh |
| month, | יָמִ֗ים | yāmîm | ya-MEEM |
| until | עַ֤ד | ʿad | ad |
| it | אֲשֶׁר | ʾăšer | uh-SHER |
| come out | יֵצֵא֙ | yēṣēʾ | yay-TSAY |
| nostrils, your at | מֵֽאַפְּכֶ֔ם | mēʾappĕkem | may-ah-peh-HEM |
| and it be | וְהָיָ֥ה | wĕhāyâ | veh-ha-YA |
| loathsome | לָכֶ֖ם | lākem | la-HEM |
| because you: unto | לְזָרָ֑א | lĕzārāʾ | leh-za-RA |
| that | יַ֗עַן | yaʿan | YA-an |
| despised have ye | כִּֽי | kî | kee |
| מְאַסְתֶּ֤ם | mĕʾastem | meh-as-TEM | |
| the Lord | אֶת | ʾet | et |
| which | יְהוָה֙ | yĕhwāh | yeh-VA |
| among is | אֲשֶׁ֣ר | ʾăšer | uh-SHER |
| you, and have wept | בְּקִרְבְּכֶ֔ם | bĕqirbĕkem | beh-keer-beh-HEM |
| before | וַתִּבְכּ֤וּ | wattibkû | va-teev-KOO |
| him, saying, | לְפָנָיו֙ | lĕpānāyw | leh-fa-nav |
| Why | לֵאמֹ֔ר | lēʾmōr | lay-MORE |
| לָ֥מָּה | lāmmâ | LA-ma | |
| forth we came | זֶּ֖ה | ze | zeh |
| out of Egypt? | יָצָ֥אנוּ | yāṣāʾnû | ya-TSA-noo |
| מִמִּצְרָֽיִם׃ | mimmiṣrāyim | mee-meets-RA-yeem |
Cross Reference
സങ്കീർത്തനങ്ങൾ 106:15
അവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
സംഖ്യാപുസ്തകം 21:5
ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
തെസ്സലൊനീക്യർ 1 4:8
ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
പ്രവൃത്തികൾ 13:41
എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
മലാഖി 1:6
മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 27:7
തിന്നു തൃപ്തനായവൻ തേൻ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.
സങ്കീർത്തനങ്ങൾ 78:27
അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
ശമൂവേൽ -2 12:10
നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
ശമൂവേൽ-1 10:19
നിങ്ങളോ സകല അനർത്ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിൻ.
ശമൂവേൽ-1 2:30
ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
യോശുവ 24:27
ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
പുറപ്പാടു് 16:13
വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.
പുറപ്പാടു് 16:8
മോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നതു അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.